Thursday, July 10, 2008

യോര്‍ദ്ദാന്‍ തീരത്ത് ഇത്തിരി നേരം

പ്രീയപ്പെട്ടവരേ,
യോര്‍ദ്ദാന്‍ തീരത്തേക്ക് നിങ്ങള്‍ക്ക് സ്വാഗതം. യോര്‍ദ്ദാന്‍ എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് മദ്ധ്യപൂര്‍വ്വ ദേശത്തെ ജോര്‍ദാന്‍ എന്ന രാജ്യവും യോര്‍ദ്ദാന്‍ നദിയും ഓര്‍മ വരും. എങ്കില്‍ ഈ യോര്‍ദ്ദാന്‍ ഇവിടെ ഈ കൊച്ചു കേരളത്തിലാണ് അനുഗൃഹത്തിന്റെ കൈവഴികളുമായി ഒഴുകുന്നത്. ഇവിടെ... ചെങ്ങന്നുര്‍ എന്ന കൊച്ചുപട്ടണത്തിനു 2 കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്തായി വന്മഴി എന്ന കൊച്ചു ഗ്രാമത്തിലാണ് പുണ്യങ്ങളുടെ നദിയായ യോര്‍ദ്ദാന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ട യോര്‍ദ്ദാന്‍പുരം ഓര്‍ത്തഡോക്സ് ദേവാലയം സ്ഥിതി ചെയ്യുന്നത്. 2004 ഡിസംബറില്‍ മലങ്കരയുടെ “എയ്ഞ്ചല്‍ ബാവ” യാണ് അതുവരെ “കാളികുന്ന്” എന്ന് അറിയപ്പെട്ട ഈ കൊച്ചു തുരുത്തിന് അനുഗൃഹീതമായ യോര്‍ദ്ദാന്‍ നദിയുടെ സ്മരണകള്‍ ഉയര്‍ത്തുന്ന “യോര്‍ദ്ദാന്‍പുരം” എന്ന് നാമകരണം ചെയ്തത്. പരിശുദ്ധ പരുമല തിരുമേനീയാല്‍ 1890-ല്‍ ഈ ദേവാലയം വി.യൂഹാനോന്‍ മാംദാനയുടെ നാമധേയത്തിലാണ് സ്ഥാപിതമായത്. പരിശുദ്ധ പരുമല തിരുമേനിയുടെ മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വന്മഴിയില്‍ എത്തുകയും അവിടെ അപരിഷ്കൃതരായി ജീവിച്ചു വന്നിരുന്ന ദളിത്‌ വിഭാഗങ്ങള്‍ക്കിടയില്‍ ക്രിസ്തുവിനെ പ്രഘോഷിക്കുകയും ചെയ്തതിന്റെ ഫലമായി ധാരാളം പേര്‍ മാമോദീസ സ്വീകരിച്ചു സഭയോട് ചേര്‍ന്നു. അവര്‍ക്കായി ഇവിടെ ഒരു ദേവാലയം സ്ഥാപിച്ചു നല്കുകയുമായിരുന്ന്നു. ചെറിയ കുന്നും അതിനോട് ചേര്‍ന് ക്ഷേത്രവും ഉള്ളതിനാല്‍ കാളികുന്നു എന്ന് ആ സ്ഥലം അറിയപ്പെട്ടു. വി. യൂഹാനോന്‍ മാംദാനയാല്‍ നമ്മുടെ കര്‍ത്താവ് സ്നാനമേറ്റ യോര്‍ദ്ദാന്റെ സ്മരണകളെ ഉയര്‍ത്തിവിടുവാന്‍ പര്യാപ്തമായ ഈ നാമം എന്തുകൊണ്ടും ഈ ദേവാലയത്തിന് അനുയോജ്യവും അനുഗ്രഹകരവുമാണ്. പരിശുദ്ധ പരുമല തിരുമേനിയുടെ സാന്നിദ്ധ്യത്താല്‍ അനുഗ്രഹീതമായ മണ്ണാണ് യോര്‍ദ്ദാന്‍പുരത്തേത്. ഇവിടെയെത്തുന്ന ഓരോ വിശ്വാസിയ്ക്കും പരിശുദ്ധന്റെ നിതാന്ത സാന്നിധ്യം അനുഭവിച്ചറിയുവാന്‍ സാധിക്കുന്നു. ധ്യാനാത്മകമായ മനസ്സോടെ അല്പനേരം ചിന്തകളെ ദൈവസന്നിധിയിലേക്ക് പകരുമ്പോള്‍ പള്ളിക്കുള്ളില്‍ നിറയുന്ന പരിമളം ആ പരിശുദ്ധന്റെ സാമീപ്യം തന്നെയെന്ന് നാം തിരിച്ചറിയുന്നു. ജാതി മത വ്യത്യാസമെന്യേ അനേകരാണ് പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ച പേടകത്തിനു മുന്നിലെത്തി തങ്ങളുടെ അപേക്ഷകളും സങ്കടയാചനകളും കഴിക്കുന്നത്. അവരുടെയൊക്കെ ജീവിതത്തില്‍ തിരുമേനി ഒരു നിത്യസാ‍ന്നിധ്യമാണ്. ജീവിതവിശുദ്ധിയും ലളിതജീവിതവും അഗതികളോടും അനാഥരോടും കാട്ടുന്ന കരുണയും തിരുമേനിയുടെ നാമം അനശ്വരമാക്കി. ആ പരിശുദ്ധന്റെ ജീവിതവും ദര്‍ശനവുമാണ് നാം പ്രാപിക്കേണ്ടത്. ഇന്നത്തെ തലമുറയില്‍ നിന്ന് അന്യമാകുന്നത് അതാണ്. എന്നാല്‍ ചില കിരണങ്ങളെയും കാണാതെ പോകരുത്. മാര്‍ ഗ്രീഗോറിയോസ് സ്റ്റഡി ഫോറം പരിശുദ്ധന്റെ 160 -മത് ജന്മവാര്‍ഷികം പ്രമാണീച്ഛ് 60 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. അങ്ങനെ ഈ ദേവാലയത്തിലും ഒരു മരം തളിര്‍ക്കുന്നു. അനേകര്‍ക്ക് ആശ്വാസമായി, ആലംബമായി....

No comments: